Monday, May 12, 2008

അവര്‍ക്കിടയില്‍.....

അവന്‍
ഒരാണ്‍കുട്ടി,
ജീവിതത്തെ കുറിച്ചു
വര്‍ണശബളമായ
സ്വപ്നങ്ങള്‍ മാത്രം കാണുന്നവന്‍
ഒരു വെറും ആണ്‍കുട്ടി

ഒരിക്കല്‍
സ്വപ്നം കണ്ടു മടുത്ത്
വെറുതേ ഇരിക്കേ
ഇരുന്നു മുഷിയേയാണ
അവളെ കണ്ടത്

അവള്‍,
ഒരു പെണ്‍കുട്ടി;
വെറും പെണ്‍കുട്ടി,
എടുത്തണിയാന്‍ സുന്ദരിയുടെയോ,
പറഞ്ഞു കേള്‍പ്പിക്കാന്‍
ബുദ്ധിമതിയുടെയോ
വശീകരിച്ചു വീഴ്ത്താന്‍ വേശ്യയുടെയോ
കഴിവും ആവരണവുമില്ലാത്തവള്
വെറും ഒരു പെണ്‍കുട്ടി

അവര്‍,
വിദൂരമായ രണ്ടാത്മാക്കള്
‍വിത്യസ്തമായ രണ്ടുഭുഖണ്ഡങ്ങള്
വിദൂരമായ രണ്ടു സമുദ്രങ്ങള്
വികര്‍ഷിക്കുന്ന രണ്ടു ധൂവങ്ങള്‍
വിദൂരമായ രണ്ടു ഭൂഗോളങ്ങള്
ന്യൂട്ടന്റെ മൂന്നാം ചലന നിയമം പോലെ
വിപരീതമായ രണ്ടു പേര്‍

പിന്നീട്
അവളുടെ നിറങ്ങളില്ലാത്ത
പൂന്തോട്ടങ്ങളില്‍ അവര്
പ്രണയിച്ചു നടന്നു
അവന്റെ സ്വപ്നങ്ങളിലെ
കടുംചുവപ്പില്‍ വിരിഞ്ഞ
പൂക്കളുള്ളകരയില്‍
പച്ചപ്പിന്റെ മേലാങ്കി അണിഞ്ഞ
താഴ് വരകളിലൂടെ, പാടങ്ങളിലൂടെ

ഒടുവില്‍
വികര്‍ഷണത്തിന്റെ
സാധാരണയോടെ മറവിയുടെ
കുറുക്കു വഴികളിലൂടെ
അവന്‍ അവളെയും അവള്‍ അവനെയും
അവര്‍ അവരെയും മറന്നു
പക്ഷെ അപ്പോഴും
സമുദ്രത്തില്‍
തിരയടിക്കുന്നുണ്ടായിരുന്നു
ധ്രൂവങ്ങളില്‍
മഞ്ഞു പെയ്യുന്നുണ്ടായിരുന്നു.

കര്‍ണന്റെ വന്ദനം

ഏറെ കാലത്തിന്റെ നിശബദ്ധയ്ക്ക് ശേഷം കര്‍ണന്‍ വീണ്ടും എത്തുന്നു. കുരുക്ഷേത്ര രണാങ്കണത്തില്‍ എതിരാളിയുടെ ഗൂഢമായ ചതി ഏറ്റുവാങ്ങി പോരാട്ടം അവസാനിപ്പിച്ചിടത്തു നിന്നു തന്നെ. പോരാട്ടത്തിലെ സഹ യോദ്ധാക്കളെ വീണ്ടും കണ്ടെത്താമെന്ന മോഹം ഉള്ളിലുണ്ട്. എങ്കിലും രണ്ടു വര്‍ഷത്തെ നിശബ്ദ്ധത ശത്രുതയായി മാറിയിട്ടില്ലെന്നു കരുതി, ഉള്ളില്‍ കത്തുന്ന കനലുകള്‍, അവയുടെ ചൂടും ചൂരും തണുത്തിട്ടില്ലെന്ന പ്രതീക്ഷയില്‍ കര്‍ണന്‍ ബൂലോഗത്തിന്റെ വഴികളില്‍ വീണ്ടും എത്തുന്നു. രാജാവായിരിന്നിട്ടും തേരാളിയുടെ ചെറ്റകുടിലില്‍ വളരേണ്ടി വന്ന മനോഭാവത്തോടെ, ആനയിക്കാന്‍ തോഴിമാരോ വീശാന്‍ വെണ്‍ഞ്ചാമരങ്ങളോ ഇരുന്നു കല്‍പിക്കാന്‍ സിംഹാസനമോ അനുചര വൃന്ദങ്ങളോ ഒന്നുമില്ലാതെ വീണ്ടും തുടക്കം കുറിയ്ക്കട്ടെ ഗുരുഭൂതരേ ബൂലോഗ ദേവപ്രജകളെ സഹപോരാളികളെ നിങ്ങള്‍ക്കും ഈ കുരുക്ഷേത്രത്തിനും കര്‍ണന്റെ വന്ദനം